Tuesday, August 9, 2011

ചാനലുകാരും, അവരുടെ എക്സ്ലൂസീവ് റിപ്പോർട്ടുക്കളും


അഴിമതിയുടെയും കൈക്കൂലിയുടെയും കഥകൾ പുറത്ത് കൊണ്ട് വരാൻ ചാനലുകൾ തമ്മിൽ തമ്മിൽ നടത്തുന്ന ജീവൻ മരണ പോരാട്ടം (??) നല്ലതു തന്നെ. പക്ഷെ അപ്പോഴും കുടുങ്ങുന്നത് പാവപ്പെട്ട രോഗികൾ . കഥകൾ എങ്ങിനെയായാലും “പിടിച്ചു ഞാന(അ)വനെന്നെ കെട്ടി കൊടുത്തു ഞാന(അ)വനെനിക്കിട്ടു രണ്ട്“ എന്നു പറഞ്ഞ പോലെ തല്ലു കൊള്ളുന്നത് എല്ലഴ്പോഴും പാവപ്പെട്ട പൊതുജനങ്ങൾ തന്നെ.

മഞ്ചേരി ജനറൽ ആശുപത്രിയിൽ മനോരമ എക്സ്ലൂസീവ് റിപ്പോർട്ടിനെ തുടർന്ന് (??) അന്വേഷണം കൂടാതെ ഡോക്ടറെ സസ്‌പെന്റ് ചെയ്ത നടപടിയെ തുടര്ന്ന് ഡോക്ടര്മാടര്‍ നടത്തിയ സമരത്തില്‍ മൂന്നുദിവസം കൊണ്ട് ഒഴിഞ്ഞത് മുന്നൂറോളം കട്ടിലുകള്‍. രോഗികളുടെ ആധിക്യം കൊണ്ട് വാര്ഡുകകളില്‍ കാലുകുത്താനാവാത്ത സ്ഥിതിയാണുണ്ടാവാറ്. എന്നാല്‍ ഈ ദിവസങ്ങളില്‍ അത്യാഹിത വിഭാഗവും ഒ.പിയും പ്രവര്ത്തിവച്ചിട്ടില്ല. നിലവിലുള്ള രോഗികളെ ഒരു ഡോക്ടര്‍ ആവശ്യമുള്ള ഘട്ടത്തില്‍ പരിശോധിക്കുകയാണ്. ഡോക്ടര്മാരര്‍ സമരത്തിലായതോടെ ഭൂരിഭാഗം പേരും ഡിസ്ചാര്ജ്ര വാങ്ങി മടങ്ങി. പകര്ച്ചനപ്പനി പടരുന്നതിനിടെ ആശുപത്രിയിലെ രണ്ടാം വാര്ഡുംത ഏഴാം വാര്ഡുംി രോഗികളെക്കൊണ്ട് നിറഞ്ഞ കാഴ്ചയായിരുന്നു ഒരാഴ്ച മുമ്പ്. ഈ വാര്ഡുെകള്‍ വ്യാഴാഴ്ച ശൂന്യമായിരുന്നു. പണിമുടക്കിന്റെ മൂന്നാം നാളും പല സ്ഥലങ്ങളില്നിിന്നായി രോഗികളെത്തി. ഒ.പി പ്രവര്ത്തിൊക്കാറില്ലെങ്കില്‍ അത്യാഹിത വിഭാഗം പ്രവര്ത്തി്ക്കാറുണ്ട്. അവിടെയെത്തിയ രോഗികള്‍ കണ്ടത് താഴിട്ട് പൂട്ടിയതാണ്. ഡോക്ടര്മാതര്‍ സമരത്തിലായതിനാല്‍ അത്യാഹിത വിഭാഗം പ്രവര്ത്തിിക്കില്ലെന്ന അറിയിപ്പുമുണ്ട്.വരാന്തകളിലെ കട്ടിലുകളില്‍ ഒന്നില്പോിലും ആളില്ല. ഓഫിസും കാര്യമായി പ്രവര്ത്തിുച്ചില്ല.

ഇപ്പോൾ മനോരമയോ അവരുടെ ആസനത്തിലെ പൂടപോലുമോ അവിടെയില്ല. മുൻപ് സുബദ എന്ന അതി പ്രശസ്ഥയായ ഗൈനോക്കോളജി ഡോക്റ്ററെ സ്വകാര്യ ആശുപത്രിക്കാർക്കു വേണ്ടി രാഷ്ട്രീയം കളിച്ച് അവിടെ നിന്നും പുറത്താക്കുകയും, അതിൽ മനം മടുത്ത് ഗവ: സർവീസിൽ നിന്നു തന്നെ അവർ രാജി വച്ചൊഴിഞ്ഞതും ആരും മറന്നിട്ടുണ്ടാവില്ല.

ആരെന്തു നേടി...... നാട്ടുകാരോ.. ഡോക്ടർമാരോ..അതോ.. മനോരമ ടി.വിയോ....


No comments:

Post a Comment